Tuesday, December 7, 2010

തലശ്ശേരിയ്യില്‍ ഒരു പ്രണയ കാലത്ത്‌.............

. അത്‌ ഒരു ഫ്ളാഷ്‌ ബാക്ക്‌ ആയിരുന്ന്‌ മൊനെ.......പച്ചയും ചുക്കപ്പും കാക്ക കറുപ്പും എല്ലാം ചെര്‍ന്നുള്ള ഒരു കളര്‍ ഫൂള്‍ ടൈം. എന്റെ ക്ലാസ്സിന്റെ മുന്നിലൂടേ "കാക്കി ഷര്ട്ടും കാക്കി പാന്റുമിട്ട്, കയ്യേലൊരു മിനി ഡ്രാഫ്റ്ററുമായി അവള് പ്രാക്റ്റിക്കല് കഴിഞ്ഞു പോകുന്നത് ഞാന് കണ്ടത്.

ആ വേഷത്തില് അവളെക്കണ്ടാല്, "മുഡ്ഡുല മെനല്ലുഡൂ" എന്ന തെലുങ്കു ഫിലിമില് പോലീസ് വേഷമിട്ട വിജയശാന്തി മെഷീന് ഗണ്ണും പിടിച്ചു പോകുകയാണെന്നേ തോന്നൂ. ആ പോക്കില് എന്റെ ഹൃദയത്തിലേക്ക് പ്രേമത്തിന്റെ കുറേ പനിനീര്പൂക്കള് വെടിവച്ചിട്ടു കൊണ്ടാണ് ലവളു പോയത്. ആ പോക്കും നോക്കി ഒരേ പോസില് അനങ്ങാതെ നില്ക്കുന്ന എന്നെക്കണ്ട് സിറാജ്‌, "ഡാാാ" ന്നു വിളിച്ച് ശബ്ദം കേട്ടപ്പോഴാണു ഞാന് ആ മാസ്മരികതയില് നിന്നും വര്ത്തമാനത്തിലേക്കുണര്ന്ന് പാന്റിന്റെ സിബ്ബിട്ടത്.

കൂടുതല് തിരക്കിയപ്പോഴാണു, എന്റെ ഹൃദയേശ്വരിയെപ്പറ്റിയുള്ള കൂടുതല് ഡീറ്റെയില്സായ "tool design" ലാണെന്നും, വീട് നാദാപുരം ആണെന്നും, ഇതുവരേക്കും ആരും ഈ മൊതലിനെ ബുക്കു ചെയ്തിട്ടില്ലെന്നുമൊക്കെയുള്ള കാര്യങ്ങള് അറിഞ്ഞത്. അതോടെ,ഒന്നു രണ്ടു മാസമായി ഞാന് "ഒരു ശ്രദ്ധ" കൊടുത്തിരുന്ന ജെന്നിയുടെ കാര്യം ഞാന് മെമ്മറിയില് നിന്നും "പെന്ഡിങ്ങ്" ഫോള്ഡറിലോട്ട് തല്ക്കാലത്തേക്ക് "ക്വാറണ്ടൈന്" ചെയ്തു.

ആ ഇന്സ്റ്റന്റിനു ശേഷം എന്റെ മനസ്സില്, ഗമ്പ്ലീറ്റ് ലവളായിരുന്നു. മെയിന് ഹോബികളായ, ഊണിലും, ഉറക്കത്തിലും പോരാഞ്ഞ്, tool making ബാച്ചായിരുന്ന ഞാന് FILE ചെയ്യുമ്പോഴും, vinod സാറിന്റെ "strength of materials" ക്ലാസ്സില് ഒന്നും മനസ്സിലാവാതെ വായും പൊളിച്ചിരിക്കുമ്പോഴുമെല്ലാം അവള് എന്റെ മനസ്സിന്റെ കായലരികത്ത് വന്നിരുന്നു, മുളവടിയില് ടാങ്കീസ് കെട്ടി, അതിലൊരു ചൂണ്ടയുമിട്ട്, എന്റെ ഹൃദയത്തില് കൊളുത്തി വലികള് നടത്തിക്കൊണ്ടിരുന്നു.

വൈകീട്ട് തിരിച്ച് വീട്ടില് പോകുമ്പോള്, നില്ക്കുകയാണെങ്കില് കമ്പിയില് ചാരിനിന്നും, ഇരിക്കയാണെങ്കില്, സീറ്റില് ചാരിയിരുന്നും ഞാന് സ്വപ്നങ്ങള് കണ്ടു. ഊട്ടി, മൈസൂര്, ബാങ്ക്ലൂര്, സ്വിറ്റ്സര്ലാന്ഡ്, തായ്ലാന്ഡ്, മുതലായ സ്ഥലങ്ങളേപ്പറ്റിയുള്ള അറിവോ അതൊക്കെ അന്നു സ്വപ്നം കാണാനുള്ള റേയ്ഞ്ചോ എനിക്കുണ്ടായിരുന്നില്ല എന്നതിനാലാണ് അതൊക്കെ ഒഴിവാക്കിയത്. എന്തിനധികം പറയണം, ഞങ്ങള്ക്കുണ്ടാവാന് പോകുന്ന പിള്ളേര്ക്കിടാനുള്ള പേരു വരെ ഞാന് ഫിക്സു ചെയ്തു.

കാര്യമിങ്ങനെയൊക്കെയാണേങ്കിലും, പിള്ളേര്ക്കിട്ട പേര് സ്നെഹക്കു കൂടി ഇഷ്ടമായോ , എന്തിന്, എന്നെ ഇഷ്ടമായോ എന്നു വരെ ചോദിക്കാനുള്ള ആ ധൈര്യം പോലും അന്ന്` എനിക്കുണ്ടായിരുന്നില്ല. "പട പേടിച്ചു പന്തളത്തു ചെന്നപ്പോ, പന്തളം വാസൂന്റെ ഗാനമേള" എന്നു പണ്ടാരോ പറഞ്ഞപോലെ, നാട്ടില് പിതാശ്രീയുടെ "കൈപ്പത്തി ചിഹ്നങ്ങള്" പേടിച്ച് പൊതുവേ നല്ലപിള്ള ചമഞ്ഞു നടക്കാന് വിധിക്കപ്പെട്ട ഞാന് "എന്തിനാപ്പോ ഇങ്ങനൊരു ടെന്ഷന് ഇട്ക്കണേ, പിള്ളേരടെ പേരൊക്കെ കല്യാണം കഴിഞ്ഞ് പറഞ്ഞു സമ്മതിപ്പിക്കാം" എന്ന മാനസിക വ്യാപാരങ്ങളുമായി ഞാന് നടന്നു.

ഒരു സൈഡില് "പ്രേമവും, പിള്ളേര്ക്കിട്ട പേരുകളും, മറു വശത്ത് ചൂരലും കൈപ്പത്തിയും ചമ്മലുമെല്ലാം ചേര്ന്നു നടത്തിയ ആ വടം വലി മല്സരത്തില് ചൂരല് സൈഡ് എപ്പോഴും ഒരു മേല്ക്കൈ നേടിയിരുന്നതിനാല്, എന്റെ ഹൃദയേശ്വരിയോട് ഹൃദയം എക്സ്പോസു ചെയ്തു കാണിക്കാന് എനിക്കായില്ല എന്നത് ഹൃദയഭേദകമായൊരു സംഭവമായിരുന്നു.

ഹനുമാന് സ്വന്തം മാറ് തുറന്നു അതിനകത്ത് ശ്രീരാമന്റേയും സീതാദേവിയുടേയും ഈസ്റ്റ്മാന് കളര് ഇമേജസ് കാണിച്ചപോലെ സ്വന്തം നെഞ്ചു തുറന്ന് അതിനകത്തുള്ള C:\My Love Documents\Recent Loves എന്ന ഫോള്ഡറില് കളര് ചുരീദാറുമൊക്കെയിട്ട 5 മെഗാപിക്സല് ഫോട്ടോകളാണ് അതിനകത്ത് കമ്പ്ലീറ്റ് എന്നു തെളിയിക്കാമാന് എനിക്കാവില്ലല്ലോ? ആയതിനാല്, ഞങ്ങളു തമ്മിലുള്ള ലൈന്, ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ടു പാരലല് ലൈനുകളെപ്പോലെ നീണ്ടു പോയി.

ഇനിയാ ഭാഗത്തേക്കു പോകുന്നതിലും ഭേദം, നല്ല ഉയരമുള്ള ചമ്പതെങ്ങിന്റെ മണ്ടേല് കയറി കൈ വിടുന്നതാണെന്നു തിരിച്ചറിയാന് അന്നത്തെക്കാലത്തു ഞാന് മെയിന്റെയിന് ചെയ്തുപോന്നിരുന്ന, ആ അല്പം കോമണ് സെന്സ് "മോര് ദാന് എനഫ്" ആയിരുന്നതിനാല്, പരീക്ഷ തീര്ന്നു, ആ സ്കൂളിനോട് ഗുഡ്ബൈ പറയുന്നതുവരെ ആ ക്ടാവിന്റെ മുന്നില് ചെന്നു പെടാതിരിക്കാന് ഞാന് അത്യധികം ശ്രദ്ധിച്ചിരുന്നുവെന്നു ചരിത്രം!